‘സഫലമീ യാത്ര…’ – (54)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഇടയന്റെ ശബ്ദം
2001 സെപ്റ്റംബർ 11, പെന്റഗൺ ആസ്ഥാനത്തേക്ക് വിമാന റാഞ്ചികൾ, വിമാനം ഇടിച്ചു കയറ്റിയ ദുരന്ത ദിനം. കനത്ത പുകയും, ഇരുട്ടും കാരണംപുറത്തേക്കുള്ള വഴിയറിയാതെ ആളുകൾ അലയുന്ന വേദനയുടെ സമയം. പെട്ടന്നാണ് പോലീസ് ആഫീസർ ഐസക് ഹൂപ്പി ഇരുട്ടിനുള്ളിലേക്ക് ഓടികയറി. സഹായത്തിനുള്ള ആളുകളുടെ നിലവിളി തന്റെ ചെവിയിലെത്തി. ജീവനും, മരണത്തിനും, ഇടയിലുള്ള പരിഭ്രാന്തിയുടെ സ്വരം. അദ്ദേഹംഉറക്കെ വിളിച്ചു പറഞ്ഞു, ‘എന്റെ ശബ്ദം കേൾക്കുന്ന ഇടത്തേക്ക് വരിക. അദ്ദേഹം ആ വാക്കുകൾ ആവർത്തിച്ചു കൊണ്ടേയിരുന്നു.
ഏറെക്കുറെ ബോധം നഷ്ട്ടപ്പെട്ട്, പരിഭ്രാന്തിയിലായ ആറുപേർ ഓഫീസറുടെ ശബ്ദം കേട്ട്, അദ്ദേഹത്തെ അനുഗമിച്ചു. അവർ ആറുപേരുംസുരക്ഷിതരായി പുറം ലോകത്തെത്തി. പലരും ഇന്നും ജീവിച്ചിരിക്കുന്നു.
“എന്റെ ശബ്ദം കേട്ട് എന്നെ അനുധാവനം ചെയുക”, വഴി നഷ്ട്ടപെട്ട നമ്മോടുള്ള വലിയവനും സ്രേഷ്ടനുമായ ഇടയൻ, യേശുവിന്റെ ശബ്ദംകേൾക്കുക. ഏതു ഇരുളിലും, പ്രതിസന്ധിയിലും ഇതിനേക്കാൾ വലിയൊരു സുരക്ഷാ മാർഗ്ഗമില്ല. “ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു. തന്റെആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ട് പോകുന്നു. തനിക്കുള്ളവരെ ഒക്കെയും പുറത്തു കൊണ്ടു പോയ ശേഷം അവൻഅവയ്ക്ക് മുമ്പനായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു”, യോഹ : 10:3,4
പ്രാർത്ഥന വേളകളിലും തിരുവെഴുത്തുകളുടെ ധ്യാന വേളകളിലും നാം അവിടുത്തെ ശബ്ദം കേൾക്കുന്നുവോ ? പ്രതിസന്ധികളിലും, വെല്ലുവിളികളിലും ആ ശബ്ദം കേട്ട ഭാഗത്തേക്ക് നാം നീങ്ങുക.
ഇടയനെ അനുഗമിക്കുന്നവന് വഴിതെറ്റുമെന്ന ഭീതി ഒരുനാളും വേണ്ട.