‘സഫലമീ യാത്ര …’ – (102)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കൃപയാൽ
നിങ്ങൾ ഇന്ന് എന്തെങ്കിലും നേടിയെങ്കിൽ അതെല്ലാം കൃപയുടെ ബഹുത്വത്താൽ മാത്രം എന്ന് തിരിച്ചറിയുക. അപ്പോൾ നിങ്ങൾ നിഗളിക്കയില്ല; താഴ്മ ധരിക്കും.
“അമാഡിയുസ്” എന്ന പ്രശസ്തമായ ഒരു കൃതിയുണ്ട്. ആ കാലഘട്ടത്തിന്റെ രചനാ രീതിയിൽ എഴുതപ്പെട്ട ഒരു നാടക കൃതി. ദൈവത്തിന്റെ മനസ്സ് ആരായുന്നവൻ ശ്രമിച്ച ഒരു കൃതി. ഏറ്റവും അന്വശ്വരമായ ഒരു പാട്ട് രചിക്കുവാൻ കൊതിച്ച, നല്ലവനായ അന്റോണിയോയുടെ ജീവിതമായിരുന്നു രചനയുടെ ഇതിവൃത്തം. സംഗീതത്തിൽ ഒരു അഭിരുചിയും അന്റോണിയക്കിലെങ്കിലും അത് തിരിച്ചറിയുവാൻ അവന് കഴിഞ്ഞില്ല. ഒടുവിൽ ദൈവത്തോട് കയർക്കുകയാണ്. മൊസാർട്ടിന് എല്ലാ കഴിവുകളും കൊടുത്തില്ലേ ! എന്തേ എന്നെ തിരഞ്ഞെടുത്തില്ല. എക്കാലത്തെയും വലിയ സംഗീതജ്ഞനായിരുന്നു അമാഡിയുസ് മൊസാർട്ട്. ഒരു അർഹതയും ഇല്ലാത്ത ഒരുവന് എന്തിന് ഇത്രയും വലിയ കഴിവ് നൽകി ! ഈ ചോദ്യത്തോടെയാണ് നാടകം തിരശീല വീഴുന്നത്.
എന്തിനാണ് ഇത്രയും വലിയ നീതിമാൻ പ്രതിസന്ധിയിൽ ഉഴലുന്നത് ? ആസാഫിനെയും, ഇയ്യോബ് എന്ന ഗ്രന്ഥകർത്താവിനെയും കുഴക്കിയ ചോദ്യം ഏറെക്കുറെ സമാനം ആയിരുന്നു.
പതിനൊന്നാം മണി നേരത്ത് വിളിച്ച ദാസനും ഒട്ടും കുറക്കാതെ ആദ്യ ജോലിക്കാരന് നൽകിയ അതേ വേതനം നൽകിയ യജമാനന്റെ ഉപമ, മത്തായി 20 – ൽ യേശു പറയുന്നുണ്ട്. സാമ്പത്തിക ശാസ്ത്രത്തിനു നിരക്കാത്ത ഒരു ഉപമ. അത് തന്നെയാകാം യേശുവിന്റെ ലക്ഷ്യവും. ദിവസക്കൂലിക്ക് നിരക്കാത്ത ഒന്ന് യേശുവിലുണ്ട് – കൃപ. കൂലിയല്ല കൃപ മാത്രം.
അർഹത എന്ന വാക്കിന് പ്രസക്തിയില്ലാത്ത തലമാണ് കൃപ.