ഇസ്രായേലിനെ ഇനി രാഷ്ട്രീയ എതിരാളികളായ നെതന്യാഹുവും, ഗാന്റസും ഒരുമിച്ച് ഭരിക്കും
ടെൽ അവീവ് : ചില മാസങ്ങളുടെ രാഷ്ട്രീയ അനിശ്‌ചതത്വങ്ങളുടെ ഒടുവിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും, രാഷ്ട്രീയ എതിരാളിയായ ബെന്നി ഗാന്റസും യിസ്രായേലിന്റെ ഭരണം ഒരുമിച്ച് നിയന്ത്രിക്കുവാൻ ധാരണയായി. ഏപ്രിൽ 20 ന് ഒപ്പിട്ട ചരിത്രപരമായ ധാരണപ്രകാരം നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദ്യ ഒന്നര വർഷവും, തുടർന്ന് 2021 ഒക്ടോബർ മുതൽ ബെന്നി ഗാന്റസും ഭരണചക്രം തിരിക്കും.
നിലവിൽ ആദ്യ ആറ് മാസം, COVID-19 ന്റെ പശ്ചാത്തലത്തിൽ അടിയന്തര കാലഘട്ടം എന്ന നിലയിലും, തുടർന്ന് ഒരുമിച്ച് ചുമതല വഹിക്കാനുമാണ് ധാരണയെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തിനിടയിൽ നടത്തപ്പെട്ട മൂന്ന് തിരഞ്ഞെടുപ്പുകളിലും വ്യക്തമായ ഭൂരിപക്ഷം ഒരു പാർട്ടിക്കും ലഭിച്ചില്ലായിരുന്നു. ഏപ്രിൽ 2019 ൽ നടന്ന ഹിതപരിശോധനയിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് വെറും 15,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഭൂരിപക്ഷ സർക്കാർ ഉണ്ടാക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടപ്പോൾ, സെപ്റ്റംബർ 2019 ൽ നടന്ന തുടർ തിരെഞ്ഞെടുപ്പിൽ ഗാന്റസിന്റെ ബ്ലു & വൈറ്റ് പാർട്ടി 38,000 വോട്ടിന് ജയിച്ചിരുന്നു. എന്നാൽ ഇവരും സർക്കാരുണ്ടാക്കുന്നതിൽ പരാജയപെട്ടു. മൂന്നാമത്, 2020 മാർച്ച് 2 ന് നടത്തപ്പെട്ട തിരെഞ്ഞെടുപ്പിൽ ലിക്കുഡ് പാർട്ടിക്ക് നേരിയ ഭൂരിപക്ഷം ജനം വീണ്ടും വിധിച്ചു. എന്നാൽ ഇപ്രാവശ്യവും സെന്നെറ്റിൽ ഭൂരിപക്ഷം തെളിയിക്കുന്നതിൽ അവർ പരാജയപ്പെട്ടു.
അസാധാരണമായ സാഹചര്യത്തിൽ കൊറോണ ഭീഷണിയിൽ രാജ്യം കടന്നു പോകുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് ഒരു നാലാം തിരെഞ്ഞെടുപ്പിൽ നിന്നും ഇരു പാർട്ടികളും പിന്മാറിയത്. അധികാരത്തിൽ എത്തുന്നത് വരെ, ബെന്നി ഗാന്റസ് ഉപപ്രധാനമന്ത്രിയായും ആഭ്യന്തര മന്ത്രിയായും ബെഞ്ചമിൻ നെതന്യാഹുവിന്റെ കാലഘട്ടത്തിൽ ചുമതല വഹിക്കും.