‘സഫലമീ യാത്ര …‘ – (107)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
നേരോട് ജീവിക്കുക
ഒരു പേപ്പറിൽ കുറെ ആളുകളോട് വളഞ്ഞ വരകൾ വരയ്ക്കുവാൻ ആവശ്യപ്പെടുക. അവർ വര നിർത്തിയ ശേഷം ആ പേപ്പറിൽ ശ്രദ്ധിക്കുക. ഒരിക്കലും രണ്ട് വരകൾ ഒരേ പോലെ കാണുവാൻ കഴിയുകയില്ല. ഇതിൽ വ്യക്തമായ ഒരു പാഠമുണ്ട്. വളഞ്ഞ വഴികൾ ഏറെയുണ്ട്. എന്നാൽ നേർവര ഒന്ന് മാത്രം.
ദൈവം പറയുന്നു, നേരുള്ള മനുഷ്യന് ഉറപ്പായും ഒരു വഴിയുണ്ട്. വിശ്വാസത്താൽ ജീവിക്കുക. നേരായ മനുഷ്യൻ ജീവിക്കും. നേരുകെട്ടവൻ വഴിയിൽ വീണ് പോകും. ദൈവം ഇത് പറയുന്നത് പഴയ നിയമത്തിലെ ചെറിയ പ്രവാചകനായ ഹബക്കൂക്കിലൂടെയാണ്. “അവന്റെ മനസ്സു അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും”, ഹബ്ബക്കുക്ക് : 2:4
നീതിമാന്മാരെ ദുഷ്ടന്മാർ വിഴുങ്ങുന്നു. നഗരങ്ങളിൽ അക്രമവും, അനീതിയും മാനം മുട്ടെ വളരുന്നു. പക്ഷെ, ദൈവം അരുളിചെയുന്നു, എന്റെ ജനം നീതി ചെയ്യട്ടെ; അവർ ജീവിക്കും (ഹബ്ബ : 1:3). അകൃത്യവും, അനീതിയും ചെയുന്നവൻ അഹങ്കരിക്കുന്നു .അവൻ ദൈവത്തിന് മുൻപാകെ ജീവിക്കുവാൻ ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് തന്നെ അവന്റെ വഴികൾ വളഞ്ഞതല്ല.
വളഞ്ഞ വഴികളിലൂടെ നേടുന്നതിനെല്ലാം ആയുസ്സ് അല്പം മാത്രം. അവന്റെ വഴികൾ എല്ലാം നാശത്തിലേക്കും, മരണത്തിലേക്കുമാണ്. എന്നാൽ നേരോടെ നടക്കുക, ഒരു നന്മയും മുടങ്ങിപോകുവാൻ ദൈവം അനുവദിക്കുകയില്ല. (സങ്കീ : 84:11)
നേരോടെ ജീവിക്കുക. ദൈവം പ്രസാദിക്കുന്ന വഴിയിൽ നടക്കുക, നിങ്ങൾ ജീവിക്കും. ആ വഴി അല്പം ഇടുങ്ങിയത് ആകുമെങ്കിലും …