‘സഫലമീ യാത്ര …’ – (141)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ജയാഘോഷം
തുർക്കിയിലെ ഇസ്താംബുളിലെ സൈനിക മ്യുസിയം വളരെ പ്രസിദ്ധമാണ്. അവിടം സന്ദർശിക്കുന്ന എല്ലാവരെയും ആകർഷിക്കുന്നത് അവിടെ ഉയരുന്ന സംഗീതമാണ്. സൈന്യങ്ങൾ യുദ്ധത്തിന് ഒരുങ്ങുമ്പോൾ പ്രചോദിപ്പിക്കുവാൻ ഉയരുന്ന വലിയ പ്രചോദന ശക്തിയുള്ള ബാൻഡ് സംഗീതം. ഒരു കാലത്ത് ലോകത്തെ കീഴടക്കിയിരുന്ന ഓട്ടോമാൻ സാമ്രാജ്യത്തിൽ ഉപയോഗിച്ചിരുന്ന അതെ സംഗീതം. പക്ഷെ, സൈനികരിൽ അത് നല്കിയിരുന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപേ ശത്രുവിനോട് പോരാടുമ്പോൾ ദൈവജനം, പഴയനിയമ ജനം, സ്തുതി സ്തോത്രങ്ങൾ പാടുമായിരുന്നു. എന്നാൽ ഓട്ടോമാൻ സാമ്രാജ്യശക്തികൾ ആത്മ ധൈര്യത്തിനായി പാടിയപ്പോൾ ദൈവജനം ആർത്ത് പാടിയത് യഹോവയിൽ മാത്രം ധൈര്യപ്പെട്ട് കൊണ്ടുള്ള ഗീതങ്ങളായിരുന്നു. യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ (2 ദിന :20:21)
നേരിടാവുന്ന ശക്തിയിൽ കവിഞ്ഞ് ശത്രുക്കൾ യഹോവശഫാത്ത് രാജാവിനും, ദൈവജനത്തിനും എതിരെ അണിനിരന്നു. പക്ഷെ, ശക്തരായ എതിരാളികളേക്കാൾ ശക്തനായ ദൈവം തങ്ങൾക്ക് ഉണ്ടെന്ന് ബോധ്യമുള്ള രാജാവ് ദൈവത്തോട് നിലവിളി സമാനം പ്രാർത്ഥിക്കുവാൻ തുടങ്ങി.
ആ ദൈവത്തിൽ പൂർണ്ണ ആശ്രയം വച്ച് ശത്രുവിന് പുച്ഛം തോന്നുന്ന ഒരു കൂട്ടം ആളുകളെ യുവമുന്നണിയിൽ നിർത്തി. യഹോവയെ സ്തുതിക്കുന്ന ഗീതം പാടുന്ന ഒരു കൂട്ടം. “അവർ പാടി സ്തുതിച്ചു തുടങ്ങിയപ്പോൾ … ശത്രു തൊട്ടു പോയി. 2 ദിന 20:22.
പ്രതിസന്ധികളുടെ നടുവിലാണോ, ദൈവമുഖം അന്വേഷിക്കുക. തോറ്റ് പിന്മാറുവാനും, ഭയന്ന് ഒളിക്കുവാനുമല്ല, ആശ്രയിച്ച് ജയമെടുക്കുവാനുമാണ് നിങ്ങളുടെ നിയോഗം.