‘സഫലമീ യാത്ര …’ – (145)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഞാൻ പകെക്കുന്നു
‘ഞാൻ പകെക്കുന്നു’ എന്നത് മാറ്റം വരാത്ത ദൈവീക സ്വഭാവത്തിന്റെ ഭാഗമായ വചനത്തിന്റെ പ്രബോധനമാണ്. “യഹോവ ഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു. ഡംഭം, അഹങ്കാരം, ദുർമാർഗ്ഗം , വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു: സദൃ : 8:13
സി. എസ്. ലൂയിസ് എന്ന ക്രിസ്തീയ തത്വചിന്തകൻ, പിശാചിന്റെ പദ്ധതികളെ കുറിച്ച് എഴുതിയിട്ടുണ്ട്. മുതിർന്ന ദുരാത്മാവ് ചെറിയ ദുരാത്മാവിനെ ഏല്പിച്ച പ്രധാന ജോലി മനുഷ്യന്റെ ചിന്താ കേന്ദ്രം ദൈവത്തിൽ നിന്നും അകറ്റുക എന്നതാണ്. അതിന് ഏറ്റവും നല്ല ഇടം സദാ യോഗങ്ങൾ തന്നെയാണ്. ചുറ്റുമുള്ള മനുഷ്യനിലേക്ക് അവരുടെ ശ്രദ്ധയെ തിരിക്കുന്നു.
ഒരു മനുഷ്യനിൽ പകയുടെയും, അഹങ്കാരത്തിന്റെയും ദുരാത്മാവ് അവനിൽ ചലിച്ചത്, അരികെ ഇരുന്ന് ഉച്ചത്തിൽ പാടുന്ന ഒരു സഹവിശ്വാസിയിലേക്കാണ്. മോശം ശബ്ദം, ഒപ്പം അവതാളവും. നന്നായി പാടുന്ന തനിക്കരികെ അവതാളം. അതും ഉച്ചത്തിൽ. പിന്നെ ആരാധനയുടെ കേന്ദ്രം കർത്താവ് ആയിരുന്നില്ല. കാലുഷ്യം കൊണ്ട് ഹൃദയം നിറഞ്ഞ കുറെ നിമിഷങ്ങൾ.
പക്ഷെ, നിശബ്ദമായ പ്രാർത്ഥനാ സമയം തന്റെ ഹൃദയത്തിലെ കാലുഷ്യം ദൈവം പകെക്കുന്നു എന്ന തിരിച്ചറിവ് തികഞ്ഞ ആത്മികനായ ഈ മനുഷ്യനെ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും വഴി നടത്തി. വിവേകത്തിന്റെ ജ്ഞാനത്തിന്റെ ആത്മാവിനാൽ നയിക്കപ്പെടുക, അപ്പോൾ ദൈവപ്രസാദമുള്ളവരായി നാം ഡംഭം, ശാപം വിലയ്ക്ക് വാങ്ങും. താഴ്മയുള്ളവർ ദൈവപ്രസാദവും പ്രാപിക്കും.