സഫലമീ യാത്ര…(08)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ആകുലങ്ങളിൽ
ആകുല ചിന്തകൾ അരുത് എന്നത് തന്നെയാണ് ക്രിസ്തു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത്. പക്ഷേ നാളെകളുടെ അനിഷ്‌ചിതത്വങ്ങളുടെ മുന്നിൽ അതെല്ലാം നാം മറക്കുന്നു. ചുറ്റുപാടുകൾ നമ്മെ ഭയപ്പെടുത്തുന്നു.
കാലഘട്ടത്തിന്റെ നൊമ്പരങ്ങൾ, പ്രതിസന്ധികൾ അതൊക്കെ പലപ്പോഴും നമ്മിൽ വലിയ ഉൽഘണ്ഠകൾ ഉളവാക്കുന്നു. രാത്രിയിലെ ഉറക്കം അവ കെടുത്തുന്നു.
തലമുറകളെ കുറിച്ചും, അവരുടെ ഭാവിയെക്കുറിച്ചും നാം ആകുലരാകുന്നു. ഔദ്യോദിക കൃത്യങ്ങളിലും ഭാരങ്ങൾ വേട്ടയാടുന്നു. അറിയാത്ത നാളെകൾ നമ്മെ പേടിപ്പിക്കുന്നു.
ഓപ്പറേഷൻ മൊബിലൈസേഷൻ സ്ഥാപകൻ, ജോർജ് വെർവർ തന്റെ ജീവിതത്തിലെ ഏറ്റവും അനിഷതത്വമായ ഒരു ദിനത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. മുഴുവൻ പ്രശ്നങ്ങൾ നിറഞ്ഞ ദിനം. പലതും, തന്റെയും സംഘടനയെയും വല്ലാതെ ബാധിക്കാവുന്ന വലിയ പ്രശ്നങ്ങൾ. പലതും തന്റെ ശക്തിക്കും, കഴിവിനും, പരിഹരിക്കുവാൻ കഴിയാത്ത തരം പ്രശ്നങ്ങൾ. പക്ഷെ സന്ധ്യയിൽ ഉറക്കം കെടുത്താൻ പാകത്തിൽ വലിയ വിഷയങ്ങൾ. പക്ഷെ, ഒരു വചനം തന്നെ ബലപ്പെടുത്തി. “നിന്റെ ഭാരം യഹോവയിൽ വച്ച് കൊൾക; അവിടുന്ന് നിന്നെ പുലർത്തും”. കുഞ്ഞിനെ പോലെ എല്ലാ ഭാരങ്ങളും കർത്താവിങ്കലേക്കു കൈമാറി. ജീവിതത്തിലെ ഏറ്റവും നല്ല ഉറക്കം അന്ന് തനിക്കു ലഭിച്ചു. അനിചതത്ത്വം സാധ്യമല്ല എന്നൊക്കെ ചിന്തിച്ച വിഷങ്ങളുടെമേൽ സ്വർഗ്ഗത്തിന്റെ കൈയൊപ്പുള്ള മറുപടികൾ പ്രഭാതം മുതൽ കിട്ടിത്തുടങ്ങി.
നാളെ എന്ത് എന്ന് ഞാനറിയുന്നില്ല. എന്നാൽ എന്റെ കരം പിടിക്കുന്നവനെ അറിയുന്നു എങ്കിൽ കാര്മേഘത്തിനുള്ളിലും മിന്നും ശോഭ കാണാം.