ടോക്യോ : ദക്ഷിണാഫ്രിക്കൻ ഒളിമ്പ്യൻ, റ്റാറ്റ്ജന ഷോൺമക്കർ വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു. ടോക്യോ ഒളിമ്പിക്സ് ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് റ്റാറ്റ്ജന ദൈവത്തിലുള്ള തന്റെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം ഇൻസ്റ്റാഗ്രാം വഴി നടത്തിയത്. ഏകദേശം 24,400 പേരാണ് റ്റാറ്റ്ജനയെ സമൂഹമാധ്യമത്തിൽ പിന്തുടരുന്നത്.
“പിതാവായ ദൈവമേ, നിന്റെ ഇഷ്ടം നിറവേറട്ടെ, നിന്റെ സമാധാനം ഞങ്ങളെ നിറയ്ക്കട്ടെ, ഫലം എന്തുതന്നെയായാലും ഞങ്ങൾ അങ്ങയെ സ്തുതിക്കും”, റ്റാറ്റ്ജന കുറിച്ചു.
സമൂഹമാധ്യമത്തിലെ തന്റെ പ്രാർത്ഥനയുടെ ആറാം ദിനമായ ജൂലൈ 29 ന്, 2:18.95 ലാണ് റ്റാറ്റ്ജന ലോക റെക്കോർഡ് കുറിച്ചത്. 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലും 1:04.82 എന്ന ഒളിമ്പിക് റെക്കോർഡോട് കൂടി വെള്ളി മെഡൽ റ്റാറ്റ്ജന സ്വന്തമാക്കി.
2016, സെപ്റ്റംബർ 12 നാണ് റ്റാറ്റ്ജന യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ച് സ്നാനമേറ്റത്.