‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (72)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
ബീഥോവൻ, ഒരു സംഗീതജ്ഞന് ഏറ്റം ശല്യക്കാരിയായ ബധിരതയാൽ ഭീഷണിപ്പെടുത്തപ്പെട്ടപ്പോൾ പറഞ്ഞു : ‘ഞാൻ ജീവിതത്തെ തൊണ്ടയാൽ അഭിമുഖീകരിക്കും.’ നിർദ്ധനനായി പാപ്പരത്വത്താൽ തകർന്നപ്പോൾ സ്‌കോട്ട് പറഞ്ഞു : ‘ആരും എന്നെ പാവം മനുഷ്യൻ’ എന്ന് വിളിക്കരുത്. എന്റെ വലതുകരം ഈ കടമെല്ലാം വീട്ടും” അതാണ് സഹിഷ്ണത. 2) സഹിഷ്ണത സിദ്ധതയെ ഉളവാക്കുന്നു. സിദ്ധത (2 കോരി :8:2) (ശോധന) ഫിലി 2:22 (സിദ്ധത). സിദ്ധത എന്നാൽ ‘സ്വഭാവഗുണം’ എന്നർത്ഥം. ഈ പദം വെള്ളി, പൊന്ന് മുതലായ സ്ഫുടം ചെയ്ത പൊന്നുപോലെ കഷ്ടത ക്ഷമയോടെ സഹിക്കുന്നവൻ, കൂടുതൽ ബലവാനായി, വിശുദ്ധനായി, ദൈവത്തോട് അടുത്തവനായി പുറത്തു വരും. 3) സിദ്ധത പ്രത്യാശയെ ഉളവാക്കുന്നു. കഷ്ടതമൂലം ഈ അനിത്യമായ ലോകത്തിൽ മനസ്സ് പതിക്കാതെ നമ്മുടെ സ്വർഗ്ഗീയ ഭവനത്തിലേക്ക് കണ്ണട പതിക്കുവാനിടയാകുന്നു. അങ്ങനെ പ്രാപിക്കുന്ന ദൈവസംസർഗ്ഗം നമ്മുടെ പ്രത്യാശയെ വർദ്ധിപ്പിക്കുന്നു. അങ്ങനെ കഷ്ടങ്ങളുടെ ഭാവി ഫലത്തിന്റെ വെളിച്ചത്തിൽ നാം കഷ്ടതയെ വീക്ഷിക്കുന്നു. (1 പത്രോസ് :4:12,13)
5:5 പ്രത്യാശയ്‌ക്കോ ഭംഗം വരുന്നില്ല. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല, ലജ്ജിപ്പിക്കുന്നില്ല. എന്നാണ് ശരിയായ പരിഭാഷ. മനുഷ്യൻ ആശവയ്ക്കുന്ന ഭൗമീക പ്രത്യാശ ചാമ്പലായ് തീരുന്നു, നശിക്കുന്നു : മരുഭൂമിയുടെ മുഖത്തെ മഞ്ഞുപോലെ അല്പനേരം നിന്ന് മാഞ്ഞുപോകുന്നു. ദൈവത്തിൽ പ്രത്യാശയുള്ളവന്റെ ഭാവി എത്ര ശോഭനം. വിശ്വാസിയുടെ പ്രത്യാശ പരീക്ഷാ സന്ദർഭങ്ങളിൽ അവനെ ലജ്ജിപ്പിക്കുന്നില്ല. ‘ലജ്ജിപ്പിക്കുന്നില്ല’ – ഈ പ്രയോഗം കൂടുതലും പൗലോസിന്റെ എഴുത്തുകളിലാണ് നാം കാണുന്നത്. കാരണം ദൈവസ്നേഹം പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നു. ദൈവസ്നേഹം എന്നാൽ ദൈവത്തിന് നമ്മോടുള്ള സ്നേഹം. അത് അയോഗ്യരായ നമ്മുടെ മേൽ പകർന്നിരിക്കുന്നു. ദൈവസ്നേഹം അനുഭവവേദ്യമാക്കുന്നതും ദൈവത്തോടുള്ള സ്നേഹം നമ്മിൽ നിറയ്ക്കുന്നതും പരിശുദ്ധമാവത്രെ. ഈ ലേഖനത്തിൽ പരിശുദ്ധാത്മാവിനെക്കുറിച്ച് ആദ്യം പറയുന്നത് ഇവിടെയാണ്. 8 – )o അദ്ധ്യായത്തിൽ വിശദമായി പറയുന്ന പരിശുദ്ധാത്മാവിനെ കുറിച്ചുള്ള ഒരു സംഗ്രഹമാണീ വാക്യം.