‘സഫലമീ യാത്ര…’ – (41)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
മഹത്വം വെളിപ്പെടുവാൻ
ഡൗൺ സിൻഡ്രോം (ബുദ്ധിമാന്ദ്യം) ബാധിച്ച കുഞ്ഞുള്ള ഒരു കുടുംബത്തിന്റെ നേർകാഴ്ചയാണിത്. ജനിച്ചപ്പോൾ മുതൽ രോഗബാധിതനായിട്ടാണ് അവൻ ജനിച്ചത്. ഡൈലൻ എന്ന ഓമനത്തമുള്ള കുട്ടി എന്നാൽ അടുത്തെത്തുമ്പോഴാണ് അവന്റെ ബലഹീനതകൾ അറിയുവാൻ കഴിയുന്നത്.
എട്ട് മാസം പ്രായമുള്ളപ്പോൾ കടുത്ത ന്യുമോണിയ ബാധിച്ചു അവൻ കിടപ്പിലാണ്. മരിക്കുമെന്ന് ഉറപ്പായി ശ്വാസത്തിനായി അവൻ പാടുപെടുന്നത് കാണുന്നവരുടെയെല്ലാം കണ്ണ് നനയ്ക്കുന്ന സ്ഥിതി. പലരും പറഞ്ഞു ഈ കുഞ്ഞു ജനിക്കാതിരുന്നാൽ മതിയായിരുന്നു. പക്ഷെ അവൻ അത്ഭുതകരമായി സൗഖ്യമാക്കപ്പെട്ടു. വളർന്ന് വലുതായി. എല്ലാവരെയും അത്ഭുതപ്പെടുത്തി. അവൻ അറിയപ്പെടുന്ന വയലിനിസ്റ്റായി മാറി. ആ കഥ അവിടെ നിൽക്കട്ടെ.
ഇത്തരം എന്തെങ്കിലും പ്രശ്നങ്ങളുള്ള മക്കൾ ഒരുപാട് വീടുകളിലുണ്ട്. നെടുവീർപ്പോടെ വിധിയെയും, ദൈവത്തെയും പഴി പറയുന്നു. പക്ഷെ ഈ കുഞ്ഞിനെ നൽകിയതിന് പിന്നിൽ ആ കുഞ്ഞിനെ ഈ ദമ്പതികൾക്ക് നൽകിയതിന് പിന്നിൽ ആ കുഞ്ഞിനെ ഈ ദമ്പതികൾക്ക് നൽകിയതിന് പിന്നിലെ സ്വർഗീയ കരങ്ങൾ കാണുവാൻ കഴിയുക എന്നത് ഏറെ അർത്ഥവത്താണ്. നമ്മുടെ കുറവുകൾ കാണുന്നവന് അന്യൻറെ കുറവുകളെ പർവ്വതീകരിക്കുവാൻ കഴിയുകയില്ല.
അന്ധനായ ഒരുവന് യേശു കാഴ്ച നൽകുന്നതിലൂടെ ഇരുളിന്റെ അധികാരമുള്ള ലോകത്തിന്റെ വെളിച്ചമായ ക്രിസ്തുവിനെ അദ്ധ്യായം ഒമ്പതിൽ യോഹന്നാൻ വെളിവാക്കുന്നു. ശിഷ്യന്മാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി യേശു പറയുന്നു, ‘ദൈവപ്രവർത്തി അവനിൽ വെളിവാക്കുവാനാണ് ഈ അന്ധത’.
എല്ലാ ബലഹീനതകളോടും കൂടെ, നാം ഇവിടെ ആയിരിക്കുന്നത്, ദൈവത്തിന്റെ ഒരു പദ്ധതി നമ്മിലൂടെ വെളിവാക്കുവാനാണ്.