‘സഫലമീ യാത്ര …‘ – (125)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ബന്ധങ്ങളുടെ കോട്ട
വളരെ പ്രശസ്തമായ ഹാവാർഡ് ബിസിനസ്സ് സ്‌കൂളിലെ ഒരു പ്രഫസ്സർ ബിസ്സിനസ്സിലും, വ്യക്തി ജീവിതത്തിലും വിജയികൾ ആര് കുറിച്ച് എഴുതിയ പ്രസിദ്ധമായ ഒരു ലേഖനമുണ്ട്. താൻ വിദ്യാർത്ഥികൾക്ക് എഴുതിയ കത്ത് രൂപത്തിലുള്ള ഒരു ലേഖനം ബന്ധങ്ങളിലൂടെയുള്ള വിജയത്തെകുറിച്ചാണ്.
ഒരിടത്ത് താൻ എഴുതുന്നത്, തന്റെ ക്‌ളാസ്സുകളിലെ പാഠങ്ങൾ രണ്ടാം സ്ഥാനത്ത് നിർത്തുക. പലപ്പോഴും പേര് കേട്ട കലാലയങ്ങളിൽ പോലും വിജയം അളക്കുന്നത് ടെസ്റ്റുകളിൽ ലഭിക്കുന്ന ഗ്രേഡുകളിലൂടെയാണ്. പക്ഷെ, പ്രവർത്തിമേഖലകളിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത് നിങ്ങൾ അവിടെ പണിതുയർത്തുന്ന ബന്ധങ്ങളുടെ കൊട്ടകളിലൂടെയാണ്. ഒരു ടീം എന്ന നിലയിൽ കോട്ടകളിൽ വിള്ളൽ ഉണ്ടാകാതെ നിങ്ങൾ പണിതുയർത്തുന്ന ബന്ധങ്ങളുടെ കോട്ടകളിലാണ്. പ്രശസ്തനായ ഒരു പ്രഫസറുടെ വർഷങ്ങൾ നീളുന്ന അപഗ്രഥനത്തിലൂടെയുള്ള കണ്ടെത്തൽ.
ഇത് ആത്മിക കൂട്ടങ്ങളുടെ തലത്തിലും അതിപ്രസക്തമാണ്. സഭയുടെ വിജയം അവിടെ കൈമാറുന്ന പാണ്ഡിത്യ പ്രകടനങ്ങളിലൂടെയല്ല. അന്യോന്യം കോട്ടയായി മാറുന്ന ആത്മീയ ബന്ധങ്ങളാണ്. കർത്താവായ യേശു അതേകുറിച്ച് തന്റെ പൗരോഹത്യ പ്രാർത്ഥനയിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ സ്നേഹിച്ചത് പോലെ അന്യോന്യം സ്നേഹിക്കുക. പക്ഷെ, ഇവ ജയകരമായി തീരേണമെങ്കിൽ കർത്താവിൽ വസിക്കണം. കർത്താവിനോട് ചേർന്ന് വസിക്കുക. പ്രാർത്ഥനയിലൂടെയും, അവിടുത്തെ കല്പനകൾ അനുസരിക്കുന്നതിലൂടെയും ബന്ധം സുദൃഢമാക്കുക. (യോഹ:15:1-10)
അന്യോന്യബന്ധം, യേശുവമായുള്ള ബന്ധമായി പരസ്പര പൂരകമായിരിക്കുന്നു.