‘സഫലമീ യാത്ര…’ (04)
പാ. തോമസ് ഫിലിപ്പ് , വെന്മണി
തിരക്കിലാണ് കാത്തിരിക്കുക
എത്ര തവണ ഫോണിന്റെ അങ്ങേ തലക്കൽ നാം കേൾക്കുന്നു, “ക്ഷമിക്കുക, നിങ്ങൾ വിളിക്കുന്ന ആൾ ആൾ തിരക്കിലാണ്”. മിക്കപ്പോഴും വോയിസ് മെസ്സേജുകളും, കമ്പ്യൂട്ടർ നിയന്ത്രിത ശബ്ദങ്ങളുമാണ് കേൾക്കുവാൻ കഴിയുന്നത്.
ഒരു സൺഡേ സ്കൂൾ സമ്മേളനത്തിൽ ഒരു ബാലിക സദസ്സിനോടും ചോദിച്ചു, “ദൈവത്തിന്റെ ടെലിഫോൺ നമ്പർ ആർക്കറിയാം ?” സ്വന്തം സെൽ നമ്പറുകൾ പോലും നമ്മെ കുഴക്കുമ്പോൾ, ലാഘവത്തോടെ ആ ബാലിക സൗമ്യമായി പറഞ്ഞു – യിരമ്യാവ് : 33 : 3 – “എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കു ഉത്തരമരുളും; നീ അറിയാത്ത മഹത്തയും അഗോചരവുമായുള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും”.
മറുപടികളുമായി ഇപ്പോഴും കാത്തിരിക്കുന്ന ഒരു സ്വർഗീയ പിതാവ് എനിക്കുണ്ട് എന്ന് ഉറപ്പുള്ളവർ അനുഗ്രഹിക്കപെട്ടവർ. “എല്ലാ റൂട്ടുകളും തിരക്കിലാണ്, ലൈനിൽ നിൽക്കുക”, എന്ന യാന്ത്രിക ശബ്ദം ഒരിക്കലും കേൾക്കാത്ത ഒരിടമാണത്. മറിച്ചു നമ്മുടെ ശബ്ദത്തിന് കാത്തിരിക്കുന്ന, ആർദ്രദയും, കരുണയും, കൃപയും, ദീർഘക്ഷമയും, നിറഞ്ഞ ഒരു പിതാവിന്റെ ഇമ്പസ്വരം കാതുകളിലെത്തും. നമ്മിൽ വാഴുന്ന പരിശുദ്ധാതമാവിലൂടെ, തിരുവെഴുത്തുകളിലൂടെയും നമ്മോടു അവിടുന്ന് ഇടപെടും. ഒരിക്കലും അടയാത്ത ഈ വഴി തുറക്കുവാൻ സ്വർഗീയ പിതാവ് ഒരു വലിയ വില നൽകി. അതാണ് ക്രിസ്തു. ക്രിസ്തുവിന്റെ യാഗവഴിയിലൂടെ എപ്പോഴും സ്വർഗീയ ഇടത്തേക്ക് നമുക്ക് പ്രവേശനമുണ്ട്; എപ്പോഴും.